മലയാള സിനിമ 2019





2019 വര്ഷം മലയാള സിനിമയ്ക്ക് ഒരു ഉണര്‍വ് നല്‍കിയ വര്‍ഷമാണ്‌.
വലിയ ബോക്സ്‌ ഓഫീസ് വിജയങ്ങള്‍ക്കൊപ്പം  അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ മികച്ച സിനിമകളും ഉണ്ടായി എന്നത് അഭിമാനകരമായ വസ്തുതയാണ്.
ഓരോ മാസത്തിലെയും വിജയ പരാജയ സിനിമകളെ വിലയിരുത്തുകയാണ് ഇവിടെ..

ജനുവരി
ജനുവരി 4 ന് പുറത്തിറങ്ങിയ സിനിമയാണ് 1948 കാലം പറഞ്ഞത് എന്നത്. ചിത്രം പുറത്തിറങ്ങിയത് പോലും ആരും അറിഞ്ഞില്ല എന്നതാണ് വാസ്തവം.

ജനുവരി 10 ന് പുറത്തിറങ്ങിയ ഹരീഷ് പേരടി, വിനു മോഹൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ജനാധിപൻ എന്നസിനിമ ഒരു പരാജയമായി മാറി.
 മാധവീയം ബൊളീവിയ എന്നീ സിനിമകളും ആ ദിവസം പുറത്തിറങ്ങിയെങ്കിലും പേര് പോലും എങ്ങും പറഞ്ഞു കേട്ടില്ല.
ജനുവരി 11ന് ആണ് 2019 ലെ ആദ്യത്തെ ഹിറ്റ്‌ സിനിമ പിറക്കുന്നത്.
ജിസ് ജോയ് സംവിധാനം ചെയ്ത് ആസിഫ് അലി ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം മികച്ച വിജയം നേടി. കുടുംബ പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായം നേടിയെടുക്കാനും ചിത്രത്തിന് കഴിഞ്ഞു.

ഒപ്പമിറങ്ങിയ ഒരു കരീബിയൻ ഉടായിപ്പ് എന്ന സിനിമ പരാജയമായി മാറി.
ജനുവരി 18 ന് നാല്  സിനിമകൾ പ്രദർശനത്തിന് എത്തി.
ഹനീഫ് അദേനിയുടെ സംവിധാനത്തിൽ നിവിൻ പോളി, ഉണ്ണി മുകുന്ദൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ മിഖായേൽ, ഷറഫുദീൻ, അനു സിതാര എന്നിവർ നായികാ നായകന്മാരായ നീയും ഞാനും, വികെ പ്രകാശ് സംവിധാനം ചെയ്ത് നിത്യാ മേനോൻ മാത്രം അഭിനയിച്ച പ്രാണ, അജു വർഗീസ് പ്രധാന വേഷത്തിൽ എത്തിയ പന്ത് എന്നിവയാണ് ആ നാല് സിനിമകൾ.
നാല് സിനിമകൾക്കും വിജയം നേടാനായില്ല.

ജനുവരി 25 ന് നാല് സിനിമകള്‍ റിലീസ് ആയി.അരുൺ ഗോപിയുടെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട്,   സകലകലാശാല, ഒരു കാറ്റിൽ ഒരു പായ്കപ്പൽ, നല്ല വിശേഷം , വള്ളിക്കെട്ട് എന്നീ സിനിമകളില്‍ വൻ പ്രതീക്ഷയോടെ എത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഉൾപ്പെടെ നാല് സിനിമകളും വൻ പരാജയങ്ങളായി മാറി.

ഫെബ്രുവരി
ഫെബ്രുവരിയിൽ ആദ്യം പുറത്തിറങ്ങിയത് കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ  ബിലഹരി സംവിധാനം ചെയ്ത അള്ളു രാമേന്ദ്രൻ എന്ന സിനിമയാണ്.ചിത്രം വലിയ വിജയമായില്ലെങ്കിലും നിർമാതാവിന് നഷ്ടം വരുത്തിയില്ല.

ഒപ്പമിറങ്ങിയ ജയറാം ചിത്രം ലോനപ്പന്റെ മാമോദീസ, തീരുമാനം, നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്നിവ പരാജയമായി മാറി.

ഫെബ്രുവരി 7 ന് പ്രിത്വിരാജ് നായകനായി ജെനുസ് മുഹമ്മദ് സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ഹൊറർ ചിത്രം 9 നല്ല സിനിമയെന്ന് പേര് നേടിയെങ്കിലും ബോക്സ്‌ ഓഫീസിൽ പരാജയമായി മാറി.
ആ ദിവസം തന്നെ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായ കുമ്പളങ്ങി നൈറ്റ്‌സ് പുറത്തിറങ്ങി.
കുമ്പളങ്ങിയിലെ നാടൻ പശ്ചാത്തലത്തെ തനി റിയലിസ്റ്റിക് ആയി ശ്യാം പുഷ്ക്കരൻ തിരക്കഥയാക്കിയപ്പോൾ അത് വളരെ മികവോടെ സ്‌ക്രീനിലെത്തിക്കാൻ നവാഗത സംവിധായകനായ മധു സി നാരായണന് കഴിഞ്ഞു.
സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, അന്ന ബെൻ, മാത്യു തോമസ് എന്നിവരുടെ മികച്ച പ്രകടനവും ചിത്രത്തിന്റെ വിജയത്തിന് കാരണമായി.ചിത്രം ബോക്സ്‌ ഓഫിസിൽ മികച്ച വിജയം നേടി.


ഫെബ്രുവരി 14 ന് വാലെന്റൈൻസ് ഡേ പ്രമാണിച്ചു പ്രദർശനത്തിന് എത്തിയ സിനിമയാണ് ഒരു അഡാർ ലവ്‌.
പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം റിലീസിന് മുൻപേ വൻ ശ്രദ്ധ നേടിയെങ്കിലും പുതുമയില്ലാത്ത അവതരണം മൂലം വൻ പരാജയമായി മാറി.
ഒമർ ലുലു ആണ് ചിത്രം സംവിധാനം ചെയ്തത്.ക്ലൈമാക്സ്‌ വീണ്ടും ഷൂട്ട്‌ ചെയ്ത് റിലീസ് ചെയ്‌തെങ്കിലും അതൊന്നും ചിത്രത്തെ വിജയത്തിലേക്ക് നയിച്ചില്ല.
ഫെബ്രുവരി 15 ന് ജൂൺ, കാന്താരം എന്നീ സിനിമകൾ പ്രദർശനത്തിന് എത്തിയപ്പോൾ അഹമ്മദ് കബീർ എന്ന നവാഗത സംവിധയകൻ ഒരുക്കിയ രജിഷ വിജയൻ നായികയായ ജൂൺ മികച്ച വിജയം നേടി.
കാന്താരം ഒട്ടും തന്നെ ശ്രദ്ധ നേടിയില്ല.
ഫെബ്രുവരി 21 ന് പുറത്തിറങ്ങിയ ദിലീപ് നായകനായ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമ സാമ്പത്തികമായി വിജയം നേടി.

ഒപ്പമിറങ്ങിയ ജിത്തു ജോസഫ് കാളിദാസ് ജയറാം സിനിമയായ mr and mrs എന്ന സിനിമ വമ്പൻ പരാജയമായി മാറി.
ജനുവരി 22ന് പുറത്തിറങ്ങിയ സ്വർണ മൽസ്യങ്ങൾ, വരിക്കുഴിയിലെ കൊലപാതകം എന്നീ സിനിമകളിൽ വരിക്കുഴിയിലെ കൊലപാതകം ചിലയിടങ്ങളിൽ ശ്രദ്ധ നേടി.

മാർച്ച്‌
മാര്‍ച്ച്‌ 1 ന് നാല് സിനിമകള്‍ പുറത്തിറങ്ങി. ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്ത An International Local Story,ദൈവം സാക്ഷി,പ്രശ്ന പരിഹാര ശാല,തെങ്കാശിക്കാറ്റ് എന്നീ സിനിമകള്‍ ഒരു വിധത്തിലുള്ള ചലനവും സൃഷ്ടിച്ചില്ല.

മാര്‍ച്ച്‌ 8 ന് ഏഴു സിനിമകളാണ് പ്രദര്‍ശനത്തിന് എത്തിയത്.
പദ്മവ്യൂഹത്തിലെ അഭിമന്യു,പെങ്ങളില,സൂത്രക്കാരന്‍,ദി ഗാംബിനോസ്,കളിക്കൂട്ടുകാര്‍,ഓട്ടം,ഓര്‍മ എന്നീ സിനിമകള്‍ക്ക് ഒരു വിധത്തിലുള്ള ചലനവും സൃഷ്ടിക്കാനായില്ല.

മാര്‍ച്ച്‌ 15 ന്‌ പുറത്തിറങ്ങിയ കൊസ്രാക്കൊള്ളികള്‍,മുട്ടായിക്കള്ളനും മമ്മാലിയും,Old Is Gold എന്നീ സിനിമകള്‍ ഒട്ടും തന്നെ ശ്രദ്ധ നേടിയില്ല.

മാര്‍ച്ച്‌ 22 ന് മൂന്ന്‍ സിനിമകള്‍ റിലീസ് ആയി.
മിഥുന്‍ മാനുവല്‍ തോമസ്‌ സംവിധാനം ചെയ്ത് കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ അര്‍ജെന്റീന ഫാന്‍സ്‌ കാട്ടൂര്‍ക്കടവ് കണ്ടിരിക്കാവുന്ന ഒരു സിനിമയായിരുന്നു എങ്കിലും വിജയം നേടാനായില്ല.ഒപ്പമിറങ്ങിയ ഇളയരാജ,പ്രിയപ്പെട്ടവര്‍ എന്നീ സിനിമകള്‍ക്കും വിജയം  നേടാനായില്ല.ഗിന്നസ് പക്രു നായകനായി മാധവ് രാംദാസ് സംവിധാനം ചെയ്ത ഇളയരാജ നല്ല സിനിമയെന്ന പേര് നേടിയിരുന്നു.

മാര്‍ച്ച്‌ 28 ന് ഈ വര്ഷം പ്രേക്ഷകര്‍ ഒന്നടങ്കം വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സിനിമ വിഷു റിലീസ് ആയി പുറത്തിറങ്ങി.
നടന്‍ പ്രിത്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ മുരളി ഗോപി തിരക്കഥ എഴുതിയ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ലുസിഫര്‍ എന്ന സിനിമ തീയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് മലയാള സിനിമയിലെ എക്കാലത്തെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച്  ഏറ്റവും വലിയ വിജയമായി മാറി. മഞ്ജു വാരിയർ, വിവേക് ഒബെറോയ്,ടോവിനോ തോമസ്‌ തുടങ്ങി ഒരു വന്‍ താരനിര അണിനിരന്ന ലുസിഫര്‍ സിനിമയില്‍ മോഹന്‍ലാല്‍ മികച്ചതാക്കി മാറ്റിയ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന കഥാപാത്രം പ്രേക്ഷക മനസ്സുകളില്‍ വന്‍ സ്വീകാര്യത നേടി.200 കോടിയിലധികം രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.


ഏപ്രിൽ
ഏപ്രിൽ 5 ന് രണ്ട് സിനിമകൾ കൂടി വിഷു പ്രമാണിച്ചു പുറത്തിറങ്ങി.നാദിർഷ സംവിധാനം ചെയ്ത് ആസിഫ് അലി, ബിജു മേനോൻ, ബൈജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ മേരാ നാം ഷാജി എന്ന സിനിമ ഒരു ശരാശരിയിൽ ഒതുങ്ങി.
റസൂൽ പൂക്കുട്ടി ആദ്യമായി നായകനായ The Sound Story എന്ന സിനിമയ്ക്ക് ശ്രദ്ധ നേടാനായില്ല.

ഏപ്രിൽ 12 ന് വിഷു റിലീസ് ആയി രണ്ട് വമ്പൻ സിനിമകൾ പുറത്തിറങ്ങി.
പുലിമുരുഗൻ നേടിയ തകർപ്പൻ വിജയത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മധുരരാജ 100 കോടിയിലധികം കളക്ഷൻ നേടി വൻ വിജയമായി മാറി.
തമിഴ് യുവതാരം ജയ്, മഹിമ നമ്പ്യാർ, അനുശ്രീ, നെടുമുടി വേണു, വിജയരാഘവൻ, ജഗപതി ബാബു, സലിം കുമാർ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.


ഫഹദ് ഫാസിൽ, സായ് പല്ലവി എന്നിവർ പ്രധാന വേഷം ചെയ്ത് നവാഗതനായ
വിവേക് ആര്യൻ സംവിധാനം ചെയ്ത അതിരൻ Mystery Thriller വിഭാഗത്തിൽ പെട്ട സിനിമയായിരുന്നു.
ചിത്രം തീയറ്ററുകളിൽ ഒരു വിജയമായി മാറി.
ഏപ്രിൽ 25 ന് ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ എന്ന സിനിമ റിലീസ് ആയി.
ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണൻ ടീം തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ബി സി നൗഫൽ ആയിരുന്നു.
സൗബിൻ ഷാഹിർ, സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ,രഞ്ജി പണിക്കർ, നിഖില വിമൽ, സംയുക്ത മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം മികച്ച വിജയം നേടി.


ഏപ്രിൽ 26 ന് മറ്റൊരു നവാഗത സംവിധായകനായ മനു അശോകൻ ഒരുക്കിയ ഉയരേ എന്ന സിനിമ പ്രദർശനത്തിന് എത്തി.
പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ എത്തിയ സിനിമയിൽ ആസിഫ് അലി, ടോവിനോ തോമസ്, സിദ്ധിക്ക്, അനാർക്കലി മരക്കാർ, പ്രേം പ്രകാശ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തി.
ബോബി സഞ്ജയ്‌ ടീമിന്റേത് ആണ് തിരക്കഥ.
ആസിഡ് ആക്രമണത്തെ അതിജീവിച്ച് ജീവിതത്തിൽ മുന്നേറുന്ന പല്ലവി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.
ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ചതിൽ ഒന്ന് തന്നെയാണ് ഉയരേ എന്ന് നിസ്സംശയം പറയാം.
ബോക്സ്‌ ഓഫീസിലും ചിത്രം മികച്ച വിജയം നേടി.




മേയ് 
മേയ് 3 ന് ദിനേശ് പണിക്കർ പ്രധാന കഥാപാത്രമായ പ്രകാശന്റെ മെട്രോ എന്ന ചിത്രം പുറത്തിറങ്ങി.ചിത്രം തീയറ്ററുകളിൽ ഒട്ടും ശ്രദ്ധ നേടിയില്ല.

മേയ് 10 ന് കലിപ്പ്, The Great Indian Road Movie, സ്വപ്നരാജ്യം എന്നീ സിനിമകൾ പുറത്തിറങ്ങിയെങ്കിലും ഒട്ടും തന്നെ ശ്രദ്ധ നേടാനായില്ല.

മേയ് 17 ന് നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത് ഷെയിൻ നിഗം നായകനായ ഇഷ്‌ക് എന്ന സിനിമ പുറത്തിറങ്ങി.
സദാചാര പോലീസിംഗിന്റെ ക്രൂരമായ ഒരു അനുഭവത്തെ കുറിച്ചും അതിന്റെ പ്രതികാരത്തെ കുറിച്ചുമെല്ലാം പറഞ്ഞ ഇഷ്‌ക് ഒരു വിജയ സിനിമയായി മാറിയതിനൊപ്പം നിരൂപക പ്രശംസയും നേടി.
ഷൈൻ ടോം ചാക്കോ, ഷെയ്ൻ നിഗം, ആൻ ശീതൾ, ലിയോണ ലിഷോയ് എന്നിവരുടെ മികച്ച പ്രകടനവും ചിത്രത്തിന് നേട്ടമായി.

ഒപ്പം മൂന്ന് സിനിമകൾ കൂടി പുറത്തിറങ്ങിയിരുന്നു.
വി എം വിനുവിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ,  ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ കുട്ടിമാമ, അജിത് പുല്ലേരി സംവിധാനം ചെയ്ത ഒരു നക്ഷത്രമുള്ള ആകാശം,
സിബി തോമസ്, ദിലീഷ് പോത്തൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി ആശ പ്രഭ സംവിധാനം ചെയ്ത സിദ്ധാർത്ഥൻ എന്ന ഞാൻ എന്നിവയ്ക്ക് വിജയം നേടാനായില്ല.

മേയ് 24 ന് അടുത്ത ചോദ്യം, ജീം ബൂം ബാ,ഒരൊന്നന്നര പ്രണയ കഥ, രക്ഷാപുരുഷൻ, The Gambler എന്നീ സിനിമകൾ പുറത്തിറങ്ങിയെങ്കിലും ഒന്നിനും ശ്രദ്ധ നേടാനായില്ല.

മേയ് 31 ന് ഹൃദയം, മംഗലത്ത് വസുന്ധര, വിശുദ്ധ പുസ്തകം എന്നീ സിനിമകൾ കൂടി പുറത്തിറങ്ങിയെങ്കിലും ഒട്ടും തന്നെ ശ്രദ്ധ നേടിയില്ല.

ജൂൺ

ജൂണ്‍ 5ന മൂന്ന് സിനിമകള്‍ പുറത്തിറങ്ങി.
ഷാഫിയുടെ സംവിധാനത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍,ഷറഫുദീന്‍,ധ്രുവന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ കോമഡി ചിത്രം Childrens Park ചിരി മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരുന്നു എങ്കിലും ഒരു വിജയമായില്ല.
നവാഗതനായ അഷ്‌റഫ്‌ ഹംസ സംവിധാനം ചെയ്ത് വിനയ് ഫോര്‍ട്ട്‌,ചിന്നു ചാന്ദ്നി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ തമാശ മനോഹരമായ ഒരു സിനിമയായിരുന്നു.
Relevant ഒരു പ്രമേയത്തെ അത് അര്‍ഹിക്കുന്ന രീതിയില്‍ അവതരിപ്പിച്ച ഒരു മികച്ച  സിനിമയായിരുന്നു തമാശ.
പ്രേക്ഷകര്‍ക്കിടയിലും വിമര്‍ശകര്‍ക്കിടയിലും ചിത്രം ഒരു പോലെ സ്വീകാര്യത നേടി.ബോക്സ്‌ ഓഫീസിലും ചിത്രം ഒരു വിജയമായിരുന്നു.

ഷാനവാസ്‌ കെ ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പന്‍ വിനായകന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു.
നല്ല സിനിമയെന്ന് പേര് നേടിയെങ്കിലും വിജയം നേടുവാൻ ചിത്രത്തിന് കഴിഞ്ഞില്ല.

ജൂൺ 7 ന് മൂന്ന് സിനിമകൾ പ്രദർശനത്തിന് എത്തി.
കേരളത്തെ പിടിച്ച് കുലുക്കിയ നിപ്പ വൈറസ് attack ന്റെ യഥാർത്ഥ കഥ പറഞ്ഞ സിനിമയാണ് വൈറസ്.
ആഷിക് അബു സംവിധാനം ചെയ്ത സിനിമയിൽ കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത് സുകുമാരൻ, ജോജു ജോർജ്, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, രേവതി തുടങ്ങി ഒരു വൻ താരനിര തന്നെ അണിനിരന്നു.
കേരളം മുഴുവൻ ഭീതി പടർത്തിയ മാരക രോഗത്തിന്റെ കഥ പറഞ്ഞ ചിത്രം നല്ല രീതിയിൽ തന്നെ സ്വീകരിക്കപ്പെട്ടു.
നല്ലൊരു Survival Thriller ആയി തന്നെ ആഷിക് അബു ചിത്രം ഒരുക്കിയിരുന്നു.
അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തിന് നേട്ടമായി.
വൈറസ് മികച്ച ഒരു വിജയമായി മാറി.


ജയറാമിനെ നായകനാക്കി അനീഷ് അൻവർ സംവിധാനം ചെയ്ത സിനിമയാണ് മൈ ഗ്രേറ്റ്‌ ഗ്രാൻഡ് ഫാദർ.
ചിത്രം പരാജയമായി മാറി.

ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച മാസ്ക് എന്ന സിനിമയും അന്ന് പുറത്തിറങ്ങിയെങ്കിലും പരാജയമായി മാറി.

ജൂൺ 14 ന് മറ്റൊരു മികച്ച സിനിമ പുറത്തിറങ്ങി.
മമ്മൂട്ടി നായകനായി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന സിനിമ ഛത്തീസ്‌ഘഡിലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്ക് പോകുന്ന ഒരു സംഘം കേരള പോലീസ്കാരുടെ കഥയാണ് പറയുന്നത്.
മാവോയിസ്റ്റ് ബാധിത പ്രദേശത്തു പെട്ടു പോകുന്ന അവർ നേരിടുന്ന ചില പ്രശ്നങ്ങളെ പറ്റിയാണ് സിനിമ പറയുന്നത്.
മണി സാർ എന്ന പോലീസ് ഉദ്യോഗസ്ഥൻ ആയി മമ്മൂട്ടി മികച്ച പ്രകടനം കാഴ്ച വെച്ചു.
ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, റോണി ഡേവിഡ്, ലുക്മാൻ, ഗോകുലൻ, രഞ്ജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
വളരെ മികച്ച രീതിയിൽ ഖാലിദ് റഹ്മാൻ ഒരുക്കിയ ഉണ്ട ഈ വർഷത്തെ മികച്ച മലയാള സിനിമകളിൽ ഒന്ന് തന്നെയാണ്.

ഒപ്പമിറങ്ങിയ ഇക്കയുടെ ശകടം എന്ന സിനിമ പരാജയമായി മാറി.

ജൂൺ 21ന്  മൂന്ന് സിനിമകൾ പുറത്തിറങ്ങി.
ടോവിനോ തോമസ് നായകനായി സലിം അഹമ്മദ്‌ സംവിധാനം ചെയ്ത And The Oscar Goes To എന്ന സിനിമ മികച്ച സിനിമയായിരുന്നു എങ്കിലും ബോക്സ്‌ ഓഫീസ് വിജയം നേടിയെടുക്കാൻ കഴിഞ്ഞില്ല.
ഒപ്പമിറങ്ങിയ നാൻ പെറ്റ മകൻ, വകതിരിവ് എന്നീ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല.

ജൂൺ 28 ന് നാല് സിനിമകൾ പുറത്തിറങ്ങി.
ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമ കാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
വിജയം നേടേണ്ട മികച്ച ഒരു സിനിമയായിരുന്നു എങ്കിലും ചിത്രം ശരാശരി വിജയത്തിൽ ഒതുങ്ങുകയായിരുന്നു.

നവാഗതനായ അരുൺ ബോസ് ടോവിനോ തോമസിനെ നായകനാക്കി ഒരുക്കിയെടുത്ത ലൂക്ക എന്ന സിനിമയ്ക്കും വിജയം നേടാൻ കഴിഞ്ഞില്ല.
ഒപ്പമിറങ്ങിയ ഗ്രാമവാസീസ്, Queen Of നീർമാതളം പൂത്ത കാലം എന്നീ സിനിമകൾക്ക് ഒട്ടും ശ്രദ്ധ നേടാൻ കഴിഞ്ഞില്ല.

ജൂലൈ
ജൂലൈ 4 ന് മനോജ്‌ കെ ജയൻ, ആശ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ കെ രാജീവ്‌ സംവിധാനം ചെയ്ത എവിടെ എന്ന സിനിമ പുറത്തിറങ്ങിയെങ്കിലും വിജയം നേടാൻ കഴിഞ്ഞില്ല.
ജൂലൈ 5 ന് പതിനെട്ടാം പടി എന്ന സിനിമ പുറത്തിറങ്ങി.
പ്രമുഖ തിരക്കഥാകൃത്തായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത സിനിമയിൽ പുതുമുഖങ്ങൾക്കൊപ്പം മമ്മൂട്ടി, പ്രിത്വിരാജ്, ആര്യ, ഉണ്ണി മുകുന്ദൻ എന്നിവരുടെ അതിഥി വേഷവും ഉണ്ടായിരുന്നു.
പ്രധാന കഥാപാത്രങ്ങളായ പുതുമുഖങ്ങൾ എല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
പക്ഷേ ഒരു വലിയ വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞില്ല.

ജൂലൈ 6 ന് വ്യാസൻ കെ പി സംവിധാനം ചെയ്ത ശുഭരാത്രി എന്ന സിനിമ പുറത്തിറങ്ങി.
ദിലീപ്, സിദ്ധിക്ക്, നാദിർഷ, അനു സിതാര, ശാന്തി കൃഷ്ണ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരുന്നു എങ്കിലും വിജയം നേടാൻ കഴിഞ്ഞില്ല.

ജൂലൈ 11ന് ജയറാം നായകനായ മാർക്കോണി മത്തായി എന്ന ചിത്രം പുറത്തിറങ്ങി. തമിഴിലെ താരമായ വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിച്ച സിനിമ കൂടിയായിരുന്നു മാർക്കോണി മത്തായി.
സനിൽ കളത്തിൽ സംവിധാനം ചെയ്ത ചിത്രം പക്ഷേ വിജയമായില്ല.

ജൂലൈ 12 ന് ബിജു മേനോൻ നായകനായ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമ പുറത്തിറങ്ങി.
ഒരു വടക്കൻ സെൽഫി എന്ന സൂപ്പർ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്ത ഈ സിനിമയിൽ ഒരു വലിയ ഇടവേളക്ക് ശേഷം നടി സംവൃത സുനിൽ നായികയായി തിരികെയെത്തി.
പുതുമയുള്ള ഒരു വിഷയം അവതരിപ്പിച്ച ഈ ചിത്രം റിയലിസ്റ്റിക് ആയ അവതരണം കൊണ്ടും ശ്രദ്ധ നേടി.
പക്ഷേ ചിത്രം ഒരു വിജയമായില്ല.

ജൂലൈ 19 ന് 5 സിനിമകൾ പുറത്തിറങ്ങി
ഫ്രൈഡേ ഫിലിം ഹൌസ്ന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച് ജോൺ മന്ത്രിക്കൽ സംവിധാനം ചെയ്ത സിനിമയാണ് ജനമൈത്രി.
സൈജു കുറുപ്പ്, വിജയ് ബാബു, ഇന്ദ്രൻസ്, സാബു മോൻ, ബാലു വർഗീസ്, അനീഷ് ഗോപാൽ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരു മുഴുനീള കോമഡി സിനിമയായിരുന്നു എങ്കിലും ഒരു പരാജയമായി മാറുകയായിരുന്നു.

സന്തോഷ് നായർ സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അന്ന രേഷ്മ രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ സച്ചിൻ എന്ന സിനിമയ്ക്കും വിജയം നേടാൻ കഴിഞ്ഞില്ല.

ഷിബു, A For Apple, കുഞ്ഞിരാമന്റെ കുപ്പായം എന്നീ സിനിമകൾക്ക് ശ്രദ്ധ നേടാൻ കഴിഞ്ഞില്ല.

ജൂലൈ 26 ന് പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തിയ ഒരു കൊച്ചു ചിത്രം റിലീസ് ആയി.
തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ആ കൊച്ചു ചിത്രം 50 കോടിയിലധികം കളക്ഷൻ നേടി പോയ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായി മാറി.
പ്ലസ് ടു കാലഘട്ടത്തിലെ ഒരു പ്രണയ കഥ മുഴുനീള നർമത്തിൽ പൊതിഞ്ഞു അവതരിപ്പിച്ചിരിക്കയാണ് നവാഗത സംവിധായകനായ ഗിരീഷ് എ ഡി.
മാത്യു തോമസ്, അനശ്വര രാജൻ എന്നിവർ നായികാനായകന്മാരായി ഉജ്വല പ്രകടനം കാഴ്ച വെച്ചപ്പോൾ ഒപ്പമെത്തിയ എല്ലാ പുതുമുഖങ്ങളും നല്ല പ്രകടനമായിരുന്നു.
ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയ വിനീത് ശ്രീനിവാസനും മികച്ച പ്രകടനമായിരുന്നു.
പോയ വർഷം പ്രേക്ഷകരെ ഏറ്റവുമധികം രസിപ്പിച്ച സിനിമയാണ് തണ്ണീർ മത്തൻ ദിനങ്ങൾ.

ഓഗസ്റ്റ്

ഓഗസ്റ്റ്  2 ന് 6 സിനിമകളാണ് പ്രദർശനത്തിന് എത്തിയത്.
ബിബിൻ ജോർജ്,  നമിത പ്രമോദ് എന്നിവർ പ്രധാന വേഷത്തിലെത്തിയ മാർഗം കളി, ഗിന്നസ് പക്രു നായകനായ ഫാൻസി ഡ്രസ്സ്‌, ഓർമയിൽ ഒരു ശിശിരം, മൂന്നാം പ്രളയം, ശക്തൻ മാർക്കറ്റ്,
വിപ്ലവം ജയിക്കാനുള്ളതാണ്,  എന്നീ  ആറ് സിനിമകൾക്കും വിജയം നേടാനായില്ല.

ഓഗസ്റ്റ് 8ന് ടോവിനോ തോമസ് നായകനായ കൽക്കി സിനിമ പ്രദർശനത്തിന് എത്തി.
പ്രവീൺ പ്രഭാകരൻ സംവിധാനം ചെയ്ത ചിത്രത്തിൽ  ആക്ഷൻ മാസ്സ് രംഗങ്ങൾ ഒക്കെ ആവശ്യത്തിന് ഉണ്ടായിരുന്നു  എങ്കിലും പ്രേക്ഷകരെ ആകര്ഷിക്കാനായില്ല. ചിത്രം ഒരു പരാജയമായി മാറി.

ഓഗസ്റ്റ് 9 ന് സൗബിൻ ഷാഹിർ നായകനായ അമ്പിളി എന്ന ചിത്രം തീയറ്ററുകളിൽ എത്തി.
ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത അമ്പിളി ഒരു മനോഹര സിനിമാ കാഴ്ചയാണ്.
അമ്പിളി ആയുള്ള  സൗബിന്റെ മികച്ച പ്രകടനം ചിത്രത്തിൽ കാണാം.
നായികയായ തൻവി റാമും നല്ല പ്രകടനമായിരുന്നു.
മനോഹരമായ നിരവധി കാഴ്ചകൾ കൊണ്ട് നിറഞ്ഞ ഈ കൊച്ചു ചിത്രത്തിന് പക്ഷേ വിജയം നേടാനായില്ല.
ഒപ്പമിറങ്ങിയ ഒലീസിയ എന്ന സിനിമ തീരെ ശ്രദ്ധ നേടിയില്ല.

ഓഗസ്റ്റ് 16ന് രമേശൻ ഒരു പേരല്ല എന്ന സിനിമ പുറത്തിറങ്ങിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

ഓഗസ്റ്റ് 23 ന് 5 സിനിമകൾ പുറത്തിറങ്ങി.
ഒരു ഇടവേളക്ക് ശേഷം സംവിധായകൻ ജോഷി തിരികെയെത്തിയ സിനിമയാണ് പൊറിഞ്ചു മറിയം ജോസ്.
ജോജു  ജോർജ്,  ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ എന്നിവരാണ് പൊറിഞ്ചു, മറിയം, ജോസ് എന്നീ ടൈറ്റിൽ കഥാപാത്രങ്ങൾ ആയി എത്തുന്നത്.
വിജയരാഘവൻ, സലിം കുമാർ, രാഹുൽ മാധവ്, നിയാസ്, അഭിരവ്, സ്വാസിക തുടങ്ങി ഒരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
നാടൻ പശ്ചാത്തലത്തിലുള്ള നല്ലൊരു ആക്ഷൻ സിനിമയാണ് പൊറിഞ്ചു മറിയം ജോസ്.
വളരെ മികച്ച രീതിയിൽ ജോഷി ഒരുക്കിയ ഈ ചിത്രം തീയറ്ററുകളിൽ മികച്ച വിജയം നേടി. ജോജു, ചെമ്പൻ, വിജയരാഘവൻ, നൈല ഉഷ, രാഹുൽ മാധവ്  എന്നിവരുടെ മികച്ച പ്രകടനവും എടുത്തു പറയേണ്ടതാണ്.

അതേ ദിവസം തന്നെ ഇറങ്ങിയ ജയറാം നായകനായ പട്ടാഭിരാമൻ എന്ന സിനിമ, ഇന്ന് നമ്മൾ ഏറെ ചിന്തിക്കേണ്ട ഒരു വിഷയം ചർച്ച ചെയ്യുന്നുണ്ട്.
കണ്ണൻ താമരക്കുളം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മനുഷ്യന് ജീവൻ നിലനിർത്താൻ ആഹാരം ആവശ്യമാണ്. പക്ഷേ ഇന്ന് നമ്മൾ കഴിക്കുന്ന ആഹാരം പലതരത്തിൽ മായം കലർന്നതാണ്. ഇത്തരത്തിൽ ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പട്ടാഭിരാമൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഇത്തരത്തിൽ ഒരു വിഷയം ചർച്ച ചെയ്തത് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രം ശരാശരി വിജയം നേടി.

ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തിയ മൊഹബത്തിൻ കുഞ്ഞബ്ദുള്ള എന്ന സിനിമ നല്ല അഭിപ്രായം നേടിയിരുന്നു.

കുംബാരീസ്, രക്തസാക്ഷ്യം എന്നീ സിനിമകൾ ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല.

ഓഗസ്റ്റ് 30ന് റിലീസ് ആയ ഇസാക്കിന്റെ ഇതിഹാസം, ബിഗ് സല്യൂട്ട്, അണിയൻകുഞ്ഞും തന്നാലായത്, ഇവിടെ ഈ നഗരത്തിൽ, പൂവള്ളിയും കുഞ്ഞാടും എന്നീ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല.

സെപ്റ്റംബർ

സെപ്റ്റംബർ 5ന് ഓണം റിലീസ് ആയി ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമ പ്രദർശനത്തിന് എത്തി.
നാടൻ ധ്യാൻ ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളി നായകനായപ്പോൾ ലേഡി സൂപ്പർ സ്റ്റാർ നയൻ താരയാണ് നായികയായത്.
അജു വർഗീസ്, വിനീത് ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ശ്രീനിവാസൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ.
റൊമാന്റിക് കോമഡി വിഭാഗത്തിൽ പെട്ട ചിത്രം ഒരു മുഴുനീള എന്റെർറ്റൈനെർ ആയിരുന്നു.
നിവിൻ പോളി ദിനേശൻ എന്ന നായകനായി മികച്ച പ്രകടനം കാഴ്ച വെച്ചു.
കോമഡി എല്ലാം നിവിൻ അനായാസമായി കൈകാര്യം ചെയ്തിട്ടുണ്ട്.
നയൻ താര ശോഭ എന്ന നായികയായി മികച്ചു തന്നെ നിന്നു.
ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിച്ച  സിനിമയായത് കൊണ്ട് തന്നെ ചിത്രം മികച്ച വിജയം നേടി.
സെപ്റ്റംബർ 6 ന് മറ്റ് മൂന്ന് ഓണ ചിത്രങ്ങൾ കൂടി തീയറ്ററുകളിൽ എത്തി.

മോഹൻലാൽ നായകനായ ഇട്ടിമാണി Made In China എന്ന ചിത്രം ഒരു  എന്റെർറ്റൈനെർ എന്നതിനൊപ്പം മക്കളാൽ തനിച്ചാക്കപ്പെട്ട അമ്മമാരുടെ വേദന കൂടി പങ്കു വെയ്ക്കുന്ന നല്ല ഒരു സിനിമയാണ്.
നവാഗതരായ ജിബി ജോജു സഖ്യമാണ് ചിത്രം സംവിധാനം ചെയ്തത്.
മോഹൻലാൽ, കെ പി എ സി ലളിത, മല്ലിക സുകുമാരൻ, സിദ്ധിക്ക് എന്നിവരുടെ മികച്ച പ്രകടനവും ചിത്രത്തിൽ കാണാം.
കുടുംബ പ്രേക്ഷകർ സ്വീകരിച്ച ഈ ചിത്രം ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം ലാലേട്ടന് അടുത്ത ഹിറ്റ്‌ സമ്മാനിച്ചു.
ചിത്രം മികച്ച വിജയമായി.

പ്രിത്വിരാജ് നായകനായ ബ്രദേഴ്സ് ഡേ എന്ന സിനിമ നടൻ കലാഭവൻ ഷാജോൺ ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്.
തമിഴിലെ ശ്രദ്ധേയനായ നടൻ പ്രസന്ന ചിത്രത്തിൽ വില്ലനായി എത്തുന്നുണ്ട്.
ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ, മിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
ഒരു ത്രില്ലെർ കഥയാണ് ചിത്രം പറയുന്നത് എങ്കിലും നിരവധി നർമ്മ മുഹൂർത്തങ്ങളും ചിത്രം സമ്മാനിക്കുന്നുണ്ട്.
ബോക്സ്‌ ഓഫീസിൽ കാര്യമായ നേട്ടം ഉണ്ടാക്കുവാൻ ചിത്രത്തിന് കഴിഞ്ഞില്ല.

ജൂൺ നേടിയ വിജയത്തിന് ശേഷം നടി രജിഷ വിജയൻ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് ഫൈനൽസ്.
സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
പി ആര്‍ അരുണ്‍ സംവിധാനം ചെയ്ത ചിത്രം കായിക മേഘലയിലെ ചില പ്രശ്നങ്ങളെ തുറന്ന് കാണിക്കുന്നുണ്ട്.
സുരാജ് വെഞ്ഞരമൂട്,നിരഞ്ജ് മണിയൻപിള്ള രാജു,രജീഷ വിജയന്‍ എന്നിവര്‍ വളരെ മികച്ച പ്രകടനമായിരുന്നു.
പോയ വര്ഷത്തെ മികച്ച സിനിമകളുടെ ലിസ്റ്റില്‍ മുന്‍ പന്തിയില്‍ ഇടം പിടിക്കുന്ന സിനിമയാണ് ഫൈനല്‍സ്. പക്ഷേ ബോക്സ്‌ ഓഫീസ് വിജയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞില്ല.

സെപ്റ്റംബര്‍ 20 ന് വിഖ്യാത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് എന്ന സിനിമ പുറത്തിറങ്ങി.
ഷെയിന്‍ നിഗം, ഇന്ദ്രന്‍സ്,എസ്തേര്‍ അനില്‍ എന്നിവരാണ്‌ പ്രധാന വേഷത്തിലെത്തിയത്.
ഷാജി എന്‍ കരുണ്‍ സിനിമകളെല്ലാം ഉന്നത നിലവാരമുള്ള കലാമൂല്യമുള്ള സിനിമകളാണ്.അക്കൂട്ടത്തില്‍ പെടുത്താവുന്ന സിനിമ തന്നെയാണ് ഓളും.
സമാന്തര സിനിമാ വിഭാഗത്തില്‍ പെട്ട മികച്ച ഒരു സിനിമ തന്നെയാണ് ഓള്.

സെപ്റ്റംബര്‍ 27ന് മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വന്‍ എന്ന ചിത്രം പുറത്തിറങ്ങി.
ഒരു ഗാനമേള ട്രൂപ്പിലെ ഗായകന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മുകേഷ്,മനോജ്‌ കെ ജയന്‍,വന്ദിത മനോഹരന്‍,സുരേഷ് കൃഷ്ണ,സിദ്ധിക്ക്,അതുല്യ ചന്ദ്ര എന്നിവരാണ്‌ ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ചിത്രം ഒരു പരാജയമായി മാറി.

അതേ ദിവസം മറ്റ് നാല് സിനിമകള്‍ കൂടി റിലീസ് ഉണ്ടായിരുന്നു.
വിനീത് ശ്രീനിവാസനെ നായകനാക്കി അന്‍വര്‍ സാധിക് സംവിധാനം ചെയ്ത സിനിമയാണ് മനോഹരം.
ബേസില്‍ ജോസഫ്‌,ഇന്ദ്രന്‍സ്,അപര്‍ണ ദാസ്‌ എന്നിവര്‍ മറ്റ് വേഷത്തില്‍ എത്തിയ ചിത്രം നല്ല അഭിപ്രായം നേടി എങ്കിലും വിജയം നേടാനായില്ല.

ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത Mr പവനായി,മാര്‍ച്ച്‌ രണ്ടാം വ്യാഴം,ഊഹ എന്നീ സിനിമകള്‍ അന്നേ ദിവസം ഇറങ്ങി എങ്കിലും തീരെ ശ്രദ്ധ നേടിയില്ല.

ഒക്ടോബര്‍

ഒക്ടോബര്‍ 4 ന് ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയായ ജല്ലിക്കട്ട് പുറത്തിറങ്ങി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം റിലീസിന് മുന്‍പേ തന്നെ  Toronto International Film Festival,Busan International Film Festival എന്നിവിടങ്ങളില്‍ നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു.

Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer